Wednesday 10 June 2015

ബള്ഗേ:റിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 9)

കമ്മ്യൂണിസം ബള്ഗേുറിയയില്‍ (മൂന്ന്) - കമ്മ്യുണിസ്റ്റാനന്തര ബള്ഗേറിയ))

എ.ഡി. 893 മുതല്‍ 927 വരെയുള്ളസിമയോന്‍ ഒന്നാമന്‍ രാജാവായിരുന്ന കാലഘട്ടമാണ് ബള്ഗേറിയുടെ സുവര്ണ്ണ്കാലമായി കണക്കാക്കപ്പെടുന്നത്. സത്യത്തില്‍, അതിനുശേഷം ഈ രാജ്യം സ്വാതന്ത്ര്യം എന്നൊന്ന് അറിഞ്ഞിട്ടോഅനുഭവിച്ചിട്ടോയില്ല. അതിനുശേഷം 1989 വരെ ഇവര്‍ വിദേശശക്തികളുടെ പ്രത്യക്ഷമോ പരോഷമോ ആയ ഭരണത്തിന്‍ കീഴിലായിരുന്നു. അതുകൊണ്ടുതന്നെ ജനതയുടെ മനോഘടന അടിമകളുടേതാണ്.(സ്ലാവ് എന്ന പദത്തില്‍ നിന്നാണോ slave എന്ന ആംഗലേയ വാക്കുണ്ടായത്അതോ തിരിച്ചാണോ എന്നത് ഇന്നും ഭാഷാപണ്ഡിതന്മാരുടെയിടയില്‍ തര്ക്കവിഷയമാണ്. ഏതായാലുംനാസികളുടെ ഭ്രാന്തന്‍ ആദര്ശത്തില്‍, അടിമകളാകാന്‍ മാത്രം യോഗ്യതയുള്ളവരാണ് സ്ലാവുകള്‍. ബള്ഗേറിയന്‍ ജനത ഒരു മിശ്രജനതയാണെങ്കിലും അവര്‍ തെക്കന്‍ സ്ലാവുകളായാണ് കണക്കാക്കപ്പെടുന്നത്.

റഷ്യയിലെ ഗോര്ബച്ചേവിന്റെ കാലത്ത് ബെര്ലിന്‍ മതില്‍ പൊളിച്ചതിനെതുടര്ന്ന്  സോവിയറ്റ്ബ്ലോക്ക് രാജ്യങ്ങളെല്ലാം തന്നെ കമ്മ്യൂണിസത്തോട് വിടപറഞ്ഞു. അതില്‍ ഏറ്റവും നിര്ദ്ദയമായ മാറ്റം ഉണ്ടായത് ഒരു പക്ഷെറൊമേനിയയില്‍ ആയിരുന്നിരിക്കണം. അത്രയ്ക്ക് പൊറുതിമുട്ടിയിരുന്നു ആ രാജ്യത്തെ ജനങ്ങള്‍. ചെഷസ്ക്യൂവിന്റെ കിരാതഭരണം അത്രയ്ക്ക് മൃഗീയമായിരുന്നു. അദ്ദേഹത്തെയും ഭാര്യയെയും കമ്മ്യുണിസ്റ്റ് വിരുദ്ധര്‍ വെടിവച്ചുകൊന്നു.

അതുപോലുള്ള നാടകീയസംഭവങ്ങളൊന്നും ബള്ഗേറിയയില്‍ അരങ്ങേറാത്തതിന്റെ കാരണംബള്ഗേറിയന്‍ ജനത കമ്മ്യുണിസവുമായി അത്രമാത്രം പൊരുത്തപ്പെട്ടിരുന്നു എന്നതാണ്. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രാജ്യത്ത് സുസ്ഥിരതയുണ്ടായിരുന്നുഅഭിപ്രായസ്വാതന്ത്ര്യം തീരെയില്ലായിരുന്നുവെങ്കിലും പാര്പ്പിടവുംആഹാരവും എല്ലാവര്ക്കും ലഭിച്ചിരുന്നു. മുതലാളിത്തരാജ്യങ്ങളില്‍ തൊഴിലാളികള്‍ പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ പണിയെടുക്കേണ്ടിവന്നപ്പോള്‍ ഈ രാജ്യങ്ങളില്‍ പണിസമയം എട്ടുമണിക്കൂര്‍ മാത്രമായി നിജപ്പെടുത്തിയിരുന്നു.

[ഇതിനെക്കുറിച്ച്‌ രസകരമായ ഒരു വിശദീകരണം ടൂറിസ്റ്റ് ഗൈഡ് നല്കുകയുണ്ടായി.

പാര്ട്ടി നേതാക്കന്മാര്ക്ക്  സ്ഥാനമാനങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മിക്ക ഫാക്റ്ററികളും സ്ഥാപിക്കപ്പെട്ടത്. ലാഭാമുണ്ടാക്കുകയെന്നതായിരുന്നില്ല ലക്‌ഷ്യം. അവിടെയെല്ലാം തൊഴിലാളികളെ നിയമിച്ചു. അത്രയും പേര്ക്ക് ജോലി ചെയ്യാനുള്ള ഉത്പാദനം ആ ഫാക്ടറികളില്‍ ഉണ്ടായിരുന്നില്ല. അങ്ങിനെ വന്നപ്പോള്‍ പ്രവര്ത്തനസമയം കുറയ്ക്കുക എന്നതുമാത്രമായിരുന്നു കരണീയമായുണ്ടായിരുന്നത്. 

ഗൈഡ് പറഞ്ഞതില്‍ എത്ര വാസ്തവം ഉണ്ടെന്ന് അറിയില്ല.]

ഉള്ളിന്റെയുള്ളില്‍ അന്നും ഇന്നും റഷ്യയോട് കൂറുള്ളവരാണ് ബള്‍ഗേറിയക്കാര്‍.

മുമ്പൊരിക്കല്‍ പോളണ്ടിലെ ക്രാക്കോവിനടുത്തുള്ള നോവ ഹുട്ട എന്ന ഒരു സ്റ്റാലിന്‍ നഗര്‍ കാണാന്‍ പോയപ്പോള്‍ വെറുതെ ഗൈഡിനോടു ചോദിച്ചു: "റഷ്യയില്‍ പോയിട്ടുണ്ടോ?"

ഗൈഡിന്റെ മറുപടി: “You want me to die there?”

പോളിഷ് ജനതയ്ക്ക് റഷ്യയോടും തിരിച്ചും വല്ലാത്ത പക ഇന്നുമുണ്ട് എന്നദ്ദേഹം വിശദീകരിച്ചു.

അത്തരത്തിലുള്ള പകയൊന്നും കണ്ടുമുട്ടിയ ബള്‍ഗേറിയക്കാരില്‍ കാണാന്‍ കഴിഞ്ഞില്ല. തീര്ച്ചയായും അവര്ക്കിന്ന്‍ കൂടുതല്‍ ആഭിമുഖ്യം അമേരിക്കയോടും പാശ്ചാത്യലോകത്തോടുമാണ്പക്ഷെ റഷ്യയോടു വിദ്വേഷം വച്ചുപുലര്ത്തുലന്നവര്‍ വിരളമാണ്.

മറ്റുള്ള കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ കമ്മ്യുണിസ്റ്റ് ദുര്ഭരണത്തിനും കൂടുതല്‍ സ്വാതന്ത്ര്യത്തിനും വേണ്ടി ജനം തെരുവിലിറങ്ങിയപ്പോള്‍, ബള്‍ഗേറിയയില്‍ പ്രതിക്ഷേധം ഉണ്ടായത് പാരിസ്ഥിതിക കാര്യങ്ങള്ക്കായിരുന്നു. അത് പിന്നീട് കൂടുതല്‍ പടര്ന്നു . മാറിയ സാഹചര്യം മനസിലാക്കികമ്മ്യൂണിസ്റ്റ്‌ പാര്ട്ടിതന്നെ വേണ്ട നടപടിയെടുക്കുകയും അതിന്റെ ഫലമായിഷിവ്ക്കൊവിനെ അധികാരത്തില്നിന്നും നീക്കം ചെയ്യുകയും ചെയ്തു. അതിനുശേഷവും കമ്മ്യൂണിസ്റ്റ്‌ ഭരണം തുടരുകയാണുണ്ടായത്

1990-ല്‍ നടന്ന സ്വതന്ത്ര തിരഞ്ഞെടുപ്പില്പോലും കമ്മ്യൂണിസ്റ്റ്‌ പാര്ട്ടി  (The Bulgarian Socialist Party എന്ന പുതിയപേരില്‍) അധികാരത്തില്‍ വന്നു. രാജ്യത്ത് പ്രൈവറ്റൈസേഷന്‍ നടപ്പിലാക്കിയപ്പോള്‍ പഴയ നേതാക്കന്മാര്‍ തന്നെയായിരുന്നു അധികാരികള്‍. അവര്‍ ഈയവസരം വേണ്ടപോലെ ഉപയോഗിച്ച് രാജ്യത്തിന്റെ സമ്പത്തില്‍ നല്ല ശതമാനം കൈയ്ക്കലാക്കി. സാധാരണക്കാരന്റെ ജീവിതം ദയനീയമായ തരത്തിലായി.

പിന്നീട് പാര്ട്ടി  നേതാക്കള്ക്ക് അധികാരം വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും അവര്ക്ക്  പിന്നാലെ വന്നവര്‍ ഭരണപരിചയമോകാര്യക്ഷമതയോ ഇല്ലാത്തവരായിരുന്നു. നിയമവ്യവസ്ഥ പാടേ തകര്ന്നുരാജ്യം മാഫിയസംഘങ്ങളുടെ പിടിയിലായി. ഈ അവസ്ഥ കാരണമാണ് 2004-ല്‍, പോളണ്ട്ഹംഗറിചെക്ക് റിപ്പബ്ലിക്സ്ലോവേക്കിയതുടങ്ങിയ രാജ്യങ്ങള്‍ യുറോപ്യന്‍ യുണിയനില്‍ അംഗങ്ങളായി ചേര്ന്നിപ്പോള്‍, മൂന്നു വര്ഷക്കാലംകൂടി ബള്‍ഗേറിയ്ക്ക് വെളിയില്‍ നില്ക്കേണ്ടിവന്നത്.

അരാജകത്വത്തിന്റെ ഈ നാളുകളിലാണ്‌ ബള്‍ഗേറിയുടെ പ്രത്യാശയായി വര്ഷങ്ങള്ക്കു മുമ്പ്തന്റെ ഒന്പതാം വയസില്‍ നാടുവിട്ടുപോകേണ്ടി വന്ന ബള്‍ഗേറിയന്‍ രാജാവ്സിമയോന്‍ രണ്ടാമന്‍, സ്പെയിനില്‍ നിന്നും ബള്‍ഗേറിയില്‍ തിരിച്ചുവന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബള്‍ഗേറിയന്‍ ജനത പഴയ രാജാവിനെ ആവേശത്തോടെ സ്വീകരിക്കുകയും വോട്ടു നല്കി വിജയിപ്പിക്കുകയും ചെയ്തു.

പക്ഷെരാജാവിന്റെ തിരിച്ചുവരവ്‌ വേണ്ടത്ര ഫലം ചെയ്തില്ല. ഒരു സുഹൃത്ത് പറഞ്ഞത്അങ്ങേര്‍ നാടുനന്നാക്കാനൊന്നുമല്ല തിരിച്ചുവന്നത്രാജകുടുംബത്തിന്റെ ഒരുപാട് സ്വത്ത്‌ രാജ്യത്തിന്റെ വകയായിപ്പോയിരുന്നു. അതെല്ലാം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂഅത് സാധിച്ചതിനുശേഷംസിമയോന്‍ രണ്ടാമന്‍ തന്റെ സ്പെയിനിലെയ്ക്കുതന്നെ തിരിച്ചുപോയി. അവിടെ സുഖമായി ജീവിക്കുന്നു.

Boyko Borisov എന്നയാളാണ് ഇന്നത്തെ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഭരണത്തിലും ബള്‍ഗേറിയയ്ക്ക് യുറോപ്യന്‍ യുണിയനിലെ ഏറ്റവും ദരിദ്രരാജ്യം എന്ന സ്ഥാനം നഷ്ടമായിട്ടില്ല.

ബള്‍ഗേറിയയില്‍ ഇന്ന് എന്ത് ആഡംബരവസ്തുക്കളും ലഭ്യമാണ്. പാര്പ്പിടസൌകര്യങ്ങളുടെ വില ആര്ക്കും  താങ്ങാന്‍ സാധിക്കുന്നില്ല. എങ്കിലും വേതനം വളരെക്കുറവുതന്നെ.  (പ്രതിമാസ മിനിമം വേതനം ഇരുനൂറു യുറോ മാത്രമാണ്). സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പതിനായിരക്കണക്കിന് ആളുകള്‍ മറ്റു യുറോപ്യന്‍ യുണിയന്‍ രാജ്യങ്ങളിലേയ്ക്ക് (പ്രത്യേകിച്ച് സ്പെയിന്‍, ഇറ്റലി) കുടിയേറി. പല ഗ്രാമങ്ങളിലും ആള്‍താമസംതന്നെ  ഇല്ലാതായി.

എങ്കിലും ചിലര്‍ ഇന്നും സ്വന്തം രാജ്യം വിട്ടുപോകാന്‍ ഇഷ്ടപ്പെടുന്നില്ല. വലിയ മോഹങ്ങളൊന്നും ഇല്ലാതെഅവര്‍ പുതിയതായി കൈവന്ന സ്വാതന്ത്ര്യം ആസ്വദിച്ച്കഷ്ടപ്പാടും സന്തോഷവും ഇടകലര്ന്ന ജീവിതം നയിക്കുന്നു. രാജ്യം യുറോപ്യന്‍ യുണിയനില്‍ അംഗമായതില്‍ ദുഖിക്കുന്ന ഒരാളെപ്പോലും കാണാന്‍ സാധിച്ചില്ല. ബള്‍ഗേറിയുടെ ഏക പ്രതീക്ഷരാജ്യത്തെ ജീവിതം യുറോപ്യന്‍ യുണിയന്റെ സഹായത്തോടെ കൂടുതല്‍ സുഖകരമാകുമെന്നാണ്.

പ്രതീക്ഷ – അതാണല്ലോ എല്ലാം..

No comments:

Post a Comment