Wednesday 10 June 2015

ബള്ഗേ:റിയയിലൂടെ – യാത്രാക്കുറിപ്പുകള്‍ (Part 8)

കമ്മ്യൂണിസം ബള്‍ഗേറിയയില്‍ (രണ്ട്)

ബള്ഗേറിയന്‍ കമ്മ്യൂണിസത്തിന്റെ ഗ്ലാമര്താരം ഗിയോര്ഗി ദിമിത്രോവ് തന്നെയാണ്. പക്ഷെ അധികാരത്തില്‍ വന്ന് അധികം വൈകാതെ അദ്ദേഹം അന്തരിച്ചു. ദിമിത്രോവിനു ശേഷം പ്രധാനമന്ത്രിയായത് ചെര്വൊങ്കോവ് (Vulko Chervenkovഎന്നൊരാളാണ്. ദിമിത്രോവും ചെര്വെങ്കോവും റഷ്യയിലെ സ്റ്റാലിന്റെ ഭരണശൈലിയാണ് ബള്‍ഗേറിയയെ ഭരിക്കാന്‍ സ്വീകരിച്ചിരുന്നത്. സ്റ്റാലിന്റെ മരണാനന്തരംറഷ്യയിലെ മാറിവന്ന രാഷ്ട്രീയസാഹചര്യത്തില്‍ നാല്പത്തിമൂന്നു വയസുമാത്രം പ്രായമുണ്ടായിരുന്നതീരെ അപ്രശസ്തനായിരുന്ന  തോഡോര്‍ ഷിവ്ക്കൊവ് അധികാരത്തില്‍ വന്നു. ചെര്വൊങ്കോവ് കുറെനാള്‍ കൂടി ഷിവ്ക്കൊവിന്റെ കീഴില്‍ അധികാരത്തില്‍ തുടര്ന്നു . 1956- ചെര്വെകങ്കോവിന്റെ പൊതുപ്രവര്ത്തനം പൂര്ണ്ണമായും നിലച്ചു.

നിര്ധന കാര്ഷികകുടുംബത്തിലാണ് ഷിവ്ക്കൊവിന്റെ ജനനം (1911). രണ്ടാം ലോകമഹായുദ്ധകാലത്ത് ഷിവ്ക്കൊവിന്റെ പാര്ട്ടിയനുകൂല പ്രവര്ത്തനങ്ങളാണ് അദ്ദേഹത്തെ റഷ്യന്‍ അധികാരികള്ക്ക്  പ്രിയപ്പെട്ടവനാക്കിയത്. 1954-ല്‍ ബള്‍ഗേറിയയുടെ പരമാധികാരിയായ ഷിവ്ക്കോവ് 1989 വരെ അധികാരം നിലനിര്ത്തി. ഈസ്റ്റ്ബ്ലോക്ക് രാജ്യങ്ങളില്‍ ഏറ്റവും നീണ്ടകാലം അധികാരത്തിലിരുന്ന വ്യക്തി. (52 വര്ഷയവും 62 ദിവസവും തുടര്ച്ചയായി അധികാരത്തിലിരുന്ന ഫീഡല്‍ കാസ്ട്രോയെ ഇവിടെ വിസ്മരിക്കുന്നില്ലപക്ഷെ ക്യൂബ ഒരു ഈസ്റ്റ്ബ്ലോക്ക് രാജ്യമായിരുന്നില്ലല്ലോ).

രാഷ്ട്രീയ വിഷയം സംസാരിക്കാന്‍ സാധിച്ച ബള്‍ഗേറിയന്‍ ജനതയില്‍ നിന്നും പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളാണ് ഷിവ്ക്കോവിനെക്കുറിച്ച് കേള്ക്കാന്‍ ഇടയായത്. അദ്ദേഹം ദുഷ്ടനായ ഏകാധിപതി ആയിരുന്നു എന്നു പറഞ്ഞവര്‍ പോലും ഒരു കാര്യം സമ്മതിക്കുന്നു - സുഹൃത്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അതിവിടഗ്ദനായിരുന്നു ഷിവ്ക്കോവ്. ഹംഗറിപോളണ്ട്ചെക്കോസ്ലോവാക്യതുടങ്ങിയ രാജ്യങ്ങളെപ്പോലെ റഷ്യയുടെ അപ്രീതിയ്ക്ക് ഒരിക്കല്പോലും ബള്‍ഗേറിയ പാത്രമായില്ല. റഷ്യന്‍ അധികൃതരുമായി മാത്രമല്ലമറ്റു രാഷ്ട്രത്തലവന്മാരുമായും അദ്ദേഹത്തിന് വളരെ നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. അവരില്‍ ഒരാളാണ് ലിബിയയിലെ കേണല്‍ ഗദ്ദാഫി.

ഗദ്ദാഫിയുമായുള്ള നല്ല ബന്ധത്തിന്റെ ഫലമായി ആയിരക്കണക്കിന് ബള്‍ഗേറിയക്കാര്ക്ക് ലിബിയയില്‍ ജോലി ലഭിച്ചു. കൂടുതലും ആരോഗ്യഎഞ്ചിനീയറിംഗ് മേഖലകളില്‍. നൂറുകണക്കിന് ബള്‍ഗേറിയന്‍ കമ്പനികള്ക്ക്  കനത്ത കോണ്ട്രാക്ടുകളും ആ രാജ്യത്ത് ലഭിച്ചു. ഗദാഫി ബള്‍ഗേറിയയില്‍ ഒരു താരം തന്നെയായിരുന്നു. കൂടെക്കൂടെ ഗദാഫി ഷിവ്ക്കൊവിനെ സന്ദര്ശിലക്കുക പതിവായിരുന്നു. അത്തരമൊരു സന്ദര്ശനവേളയില്‍ ഷിവിക്കൊവ് ബള്‍ഗേറിയന്‍ കമ്പനികള്ക്ക്  ലിബിയയില്‍ നിന്നും ലഭിക്കാന്‍ വൈകുന്ന ഭീമന്‍ തുകയെക്കുറിച്ച് പരാതി പറഞ്ഞു.. (ഈ സംഭാഷണത്തിനു Kiryak Tsonev എന്നൊരാള്‍ സാക്ഷിയായിരുന്നുഅദ്ദേഹം പുറത്തുവിട്ടതാണീ കഥ). തുക എത്രവരുമെന്നു ഗദ്ദാഫി ചോദിച്ചപ്പോള്‍, ചില കടലാസുകള്‍ റഫര്‍ ചെയ്ത് 400 മില്യനടുത്തു വരുമെന്ന് ഷിവ്ക്കൊവ്.

ഗദ്ദാഫികോട്ടിന്റെ പോക്കറ്റില്‍ നിന്നും പച്ചനിറത്തിലുള്ളചേസ്‌മന്ഹട്ടന്‍ ബാങ്കിന്റെ ചെക്ക്ബുക്ക് പുറത്തെടുത്ത്ഇരുന്നൂറു മില്യണ്‍ ഡോളറിന്റെ ചെക്കെഴുതി അപ്പോള്‍ തന്നെ ഷിവ്ക്കൊവിന്റെ കൈയില്‍ കൊടുത്തു..

മനുഷ്യര്‍ ഏകാധിപതികളാകാന്‍ ശ്രമിക്കുന്നത് വെറുതെയാണോ?

കമ്മ്യൂണിസംടൂറിനു പോയപ്പോള്‍ ടൂര്‍ ഗൈഡ് പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍, കാറല്‍ മാര്ക്സിന്റെ സിദ്ധാന്തങ്ങള്‍ ജര്മ്മനിയെന്ന Highly Industrialised രാജ്യത്തെ സാഹചര്യം കണക്കിലെടുത്ത് എഴുതപ്പെട്ടവയായിരുന്നു. ജര്മ്മനിയുടേതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്ന കാര്ഷികസമൂഹമായിരുന്ന ബള്‍ഗേറിയിലെ അവസ്ഥ. മാര്ക്സിയന്‍ സിന്ധാന്തങ്ങള്ക്ക് പ്രസക്തിയുണ്ടാവണമെങ്കില്‍ ആദ്യമേ ഒരു വ്യാവസായിക അന്തരീക്ഷം ഉണ്ടാവണം. അതിനായി ഷിവ്ക്കൊവ് ഒരു നല്ല കാര്യം ചെയ്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലും വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ലഭ്യമാക്കി. അതും തികച്ചും സൌജന്യമായി. അങ്ങിനെ ബള്‍ഗേറിയന്‍ ജനത വിദ്യാഭ്യാസം നേടിഅവരുടെ ഗ്രാമം വിട്ട് നഗരത്തിലേയ്ക്ക് കുടിയേറി.

വിദ്യാഭ്യാസത്തിനു ഒരു വലിയ കുഴപ്പമുണ്ട്.. അത്അവരെ ചിന്തിപ്പിക്കാന്‍ ശീലിപ്പിക്കുന്നു.. ചിന്തിക്കുന്നവര്‍ എന്നും മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും കണ്ണിലെ കരടാണ്. അവിടെയാണ് മസ്തിക്ഷപ്രക്ഷാളനത്തിറെ പ്രസക്തി. കമ്മ്യൂണിസ്റ്റ്‌ കാലഘട്ടത്തിലെ കലാലയവുംപാഠപുസ്തകങ്ങളും അതിനായുള്ളതായിരുന്നു. കമ്മ്യുണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം  നിയമം പഠിച്ച ഗൈഡ് പറഞ്ഞു: റഫറന്സിനായി പഴയ ഒരു പുസ്തകം ലൈബ്രറിയില്നിന്നുമെടുത്തു നോക്കിയപ്പോള്‍, അതില്‍ ഇരുപത്തഞ്ചു ശതമാനത്തോളം മാര്ക്സിന്റെ ആദര്ശങ്ങളായിരുന്നു. നിയമപുസ്തകത്തിലൂടെപോലും മാര്‍ക്സിസം കുത്തിവച്ചു.

അങ്ങിനെ റഷ്യയുടെ ആശീര്വാദത്തോടെഷിവ്ക്കൊവിന്റെ നേതൃത്വത്തില്‍, ബള്‍ഗേറിയയിലെ രണ്ടു തലമുറകള്‍ കമ്മ്യൂണിസ്റ്റ്‌ ഭരണത്തെ ചോദ്യം ചെയ്യാതെഅതിന്റെ ഭാഗമായി.

അവസാനകാലം പക്ഷെഷിവ്ക്കൊവിനെ സംബന്ധിച്ചിടത്തോളം ദുരന്തമായിരുന്നു. രണ്ടു മക്കള്‍ ഉണ്ടായിരുന്നതില്‍ മകള്‍ (അവര്‍ പോളിറ്റ്ബ്യുറോ അംഗമായിരുന്നു)ലുഡ്മീല മുപ്പത്തിയെട്ടാം വയസില്‍ മരിച്ചു. ബ്രെയിന്‍ ട്ര്യുമര്‍ മൂലം മരിച്ചു എന്നാണു ഔദ്യോഗികഭാഷ്യമെങ്കിലുംഅത് ആത്മഹത്യ ആയിരുന്നുകൊലപാതകമായിരുന്നു എന്നൊക്കെ കിംവദന്തികള്‍ സമൂഹത്തിലുണ്ട്. കമ്മ്യൂണിസത്തിന്റെ പതനത്തിനുശേഷം മകന്‍ അമേരിക്കയിലേയ്ക്ക് പാലായനം ചെയ്തുവെന്ന് സ്ഥിരീകരിക്കപ്പെടാത്ത സംസാരവും ജനങ്ങള്ക്കിടയിലുണ്ട്.

1989-ല്‍, കമ്മ്യൂണിസ്റ്റ്‌ ലോകത്തെ മാറിവന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല എന്ന കാരണം പറഞ്ഞ് പാര്ട്ടി ഷിവ്ക്കൊവിനെ അധികാരത്തില്‍ നിന്നും പുറത്താക്കി. 

അധികാരത്തില്‍ നിന്നും പുറത്തായശേഷംസ്വജനപക്ഷപാതംഅഴിമതിതുടങ്ങിയവയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പ്രായം പരിഗണിച്ച് വീട്ടുതടങ്കലില്‍ പാര്പ്പിക്കുകയും ചെയ്തു. 1996-ല്‍ ബള്‍ഗേറിയയിലെ സുപ്രീംകോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

1998-ല്‍ എണ്പ.ത്തിയാറാമത്തെ വയസില്‍ ഷിവ്ക്കൊവ് അന്തരിച്ചു.

No comments:

Post a Comment