Tuesday 17 November 2015

കിയേവ് കുറിപ്പുകള്‍ (പന്ത്രണ്ട്): ചെര്‍ണോബില്‍ മ്യുസിയം

Forsmark - സ്വീഡനിലെ രണ്ടാമത്തെ ന്യൂക്ലിയര്‍ റിയാക്ടര്‍ ആണ്.  അവിടെയൊരു ജോലിക്കാരന്‍ വിശ്രമത്തിനുശേഷം പണിയ്ക്ക് തിരികെപോകുന്നവഴി ഒരു മോണിട്ടര്‍ അസാധാരണമായ റേഡിയേഷന്‍ കാണിക്കുന്നതായി ശ്രദ്ധിച്ചു.  താന്‍ ജോലി ചെയ്യുന്ന പ്ലാന്റില്‍ എന്തോ അപകടം സംഭവിച്ചതാകാം കാരണം എന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ കൂടുതല്‍ അന്വേക്ഷണങ്ങളില്‍ നിന്ന് ഇതിന്റെ ഉത്ഭവം ആ സ്ഥലത്തുനിന്നും ആയിരത്തി ഒരുന്നൂറു കിലോമീറ്റര്‍ അകലെയുള്ള യുക്രൈനിലെ ചെര്‍ണോബില്‍ ആണെന്നു മനസിലായി.

അവര്‍ ലോകത്തെ ഈ വിവരം അറിയിച്ചു.

സ്വീഡനില്‍ ഇത് ശ്രദ്ധിക്കപ്പെടുന്നതിനു ഏതാണ്ട് 55.5 മണിക്കൂര്‍ മുന്നേ ചെര്‍ണോബിലില്‍ അപകടം സംഭവിച്ചിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1986 ഏപ്രില്‍ ഇരുപത്താറാം തിയതി, വെളുപ്പിനെ 1.23-ന്. സ്വീഡനില്‍ മാത്രമല്ല, മറ്റു സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളിലും ഇതനുഭവപ്പെട്ടു. സോവിയറ്റ് അധികൃതര്‍ ഇത്, തുടക്കത്തില്‍ പാടേ നിഷേധിച്ചു. പക്ഷെ, അധികകാലം അത് മറച്ചുവയ്ക്കാനായില്ല. അത്ര ഭീകരമായിരുന്നു അപകടത്തിന്റെ പ്രത്യാഘാതങ്ങള്‍.

ചെര്‍ണോബില്‍ ദുരന്തം എന്നു കേട്ടിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെക്കുറിച്ച് കൂടുതല്‍ വായിച്ചത് യുക്രൈന്‍ യാത്രയ്ക്കൊരുങ്ങുന്ന സമയത്തുമാത്രമാണ്. 

സമാനതകളില്ലാത്ത ഒരു മാനവദുരന്തരമായിരുന്നു അവിടെ സംഭവിച്ചത്.  ഇതിനെക്കുറിച്ച്‌ പലരും പലതും പറഞ്ഞിട്ടുണ്ട്.. സാങ്കേതികവിദഗ്ദരെ, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ ഭരിച്ചതിന്റെ പരിണിതഫലമാണ് എന്നൊക്കെ. പരസ്പരം ചെളിവാരിയെറിയല്‍ തുടരട്ടെ.. പക്ഷെ, ലോകത്തിന്റെ നാനാഭാഗത്തും ഇതുപോലുള്ള നൂറുനൂറു ന്യൂക്ലിയര്‍ റിയാക്ടര്‍ ഉണ്ട്. എവിടെയും എന്തും എപ്പോഴും സംഭവിക്കാം. 

ഭോപ്പാലില്‍ ഉണ്ടായ ദുരന്തം നമ്മള്‍ മറന്നിട്ടില്ല. 

സാങ്കേതികവിദ്യയെ ശ്രദ്ധാപൂര്‍വ്വം സ്വീകരിച്ചില്ലെങ്കില്‍ ഒരു ദൈവങ്ങളും നമ്മെ രക്ഷിക്കുകയില്ല എന്നോര്‍ക്കുന്നത് നല്ലതാണ്.

ബെലാറസ്, റഷ്യ, യുക്രൈന്‍ എന്നീ മൂന്നു രാജ്യങ്ങളായിരുന്നു ഈ അപകടത്തിന്റെ പ്രധാന ഇരകള്‍. 

അപകടത്തെ നിയന്ത്രണത്തിലാക്കാന്‍ നിയോഗിക്കപ്പെട്ട ജോലിക്കാര്‍ (ലിക്വിഡേട്ടെര്സ്) അഞ്ചുലക്ഷത്തോളം വരും. അവരില്‍ പകുതിപേരെങ്കിലും മരിച്ചു. ബാക്കിയുള്ളവര്‍ ഇന്ന് വികലാംഗരായി ജീവിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ ഇനിയും ശരിയാംവണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. 

ഈ ദുരന്തത്തെക്കുറിച്ചുള്ള വിക്കിലേഖനത്തില്‍ ഇങ്ങനെ കണ്ടു..

Four hundred times more radioactive material was released from Chernobyl than by the atomic bombing of Hiroshima. The disaster released 1/100 to 1/1000 of the total amount of radioactivity released by nuclear weapons testing during the 1950s and 1960s. Approximately 100,000 km² of land was significantly contaminated with fallout, with the worst hit regions being in Belarus, Ukraine and Russia. Slighter levels of contamination were detected over all of Europe except for the Iberian Peninsula.

The initial evidence that a major release of radioactive material was affecting other countries came not from Soviet sources, but from Sweden. On the morning of 28 April[91] workers at the Forsmark Nuclear Power Plant (approximately 1,100 km (680 mi) from the Chernobyl site) were found to have radioactive particles on their clothes.

It was Sweden's search for the source of radioactivity, after they had determined there was no leak at the Swedish plant, that at noon on 28 April led to the first hint of a serious nuclear problem in the western Soviet Union. Hence the evacuation of Pripyat on 27 April 36 hours after the initial explosions, was silently completed before the disaster became known outside the Soviet Union.

ചെര്‍ണോബിലും പരിസരവും ഇന്നും സുരക്ഷിതമല്ലെങ്കിലും യുക്രൈന്‍ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ പലരും അവിടെ പോകാറുണ്ട്. പല ടൂര്‍ കമ്പനികളും അങ്ങോട്ടുള്ള ടൂര്‍ സംഘടിപ്പിക്കുന്നുണ്ട്. 

അവിടെ പോകേണ്ട, പകരം കിയേവിലുള്ള ചെര്‍ണോബില്‍ മ്യുസിയം കണ്ടുകളയാം എന്നുകരുതി, പലരോടും ചോദിച്ചു വഴി മനസിലാക്കി ഇന്നവിടെ പോയിരുന്നു. പ്രവേശനത്തിനും, ഫോട്ടോയെടുക്കുന്നതിനും ഫീസുണ്ട്. വേറെ തുക നല്‍കിയാല്‍ ഒരു ഇയര്‍ഫോണിലൂടെ ഓഡിയോ ഗൈഡ് ഉണ്ട്. 

സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍...



No comments:

Post a Comment